ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയാണ് വില.ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില…
മുഹമ്മദ് നബിയുടെ ദർശനങ്ങൾക്ക് എന്നും പ്രസക്തി
തിരുവനന്തപുരം.. മുഹമ്മദ് നബിയുടെ ദർശനങ്ങളും നിരീക്ഷണങ്ങളും കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമനബയാർ അഭിപ്രായപ്പെട്ടു*. *മുഹമ്മദ് നബിയുടെ ജന്മദിനാചരണം പ്രമാണിച്ച്…
ബ്രോഷർ പ്രകാശനം ചെയ്തു
വർക്കല : പുതുവർഷത്തിൽ കേരള തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്എൻഡിപി യോഗം ശിവഗിരി പ്രസിഡന്റ് ബി. ജയപ്രകാശനും ഡബ്ലിയു…
