ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
സെന്റ് ജോർജ്ജ് സ്കൂൾ നാൽപതാം വാർഷികം ആഘോഷിച്ചു
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപതാം വാർഷിക ആഘോഷം നടത്തി.മാന്നാനം കെ. ഇ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ…
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് സൂചന
പാലക്കാട്: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ…
പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം
പീരുമേട് : ഹർത്താൽ ദിനത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധൻ ഡോ. വി. അജയറാം,…
