ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിമലയാളി വനിത
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. മുന്‍പ് ടുണീഷ്യ, ബ്രൂണൈ…
ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു;ഇതുവരെ രജിസ്റ്റർ ചെയ്തത് 40 കേസുകൾ
പത്തനംതിട്ട: ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. മോഷ്ടാക്കളെ പിടിക്കാൻ പോലീസ് പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു.പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർഥാടകരെത്തുന്ന ശബരിമലയിൽ…
ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാൻ നാസ മേധാവി
വാഷിംഗ്ടണ്‍ ഡി സി: ഇലോണ്‍ മസ്കിന്റെ ബിസിനസ് പങ്കാളി നാസ മേധാവി. ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാസ മേധാവിയായി…
