ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു;പ്രതി പിടിയിൽ
തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന് (64)ആണ് കൊല്ലപ്പെട്ടത്.അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോൺ (40) നെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി…
വെള്ളറട പഞ്ചായത്തിൽ അഞ്ചുമരാങ്കാല വാർഡിൽ വെള്ളറട യിൽ ശ്രീകല ഓണത്തിനുള്ള ജൈവവള പച്ചക്കറികളും അതിനോടൊപ്പം ബന്തി കൃഷിയും വെള്ളറട കൃഷി ഓഫിസിന്റെയും കള്ളിമൂട് വാർഡ് മെമ്പർ കൂതാളി…
വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപകമായി എൻഐഎ പരിശോധന
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപകമായി എൻഐഎ പരിശോധന. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടത്തുന്നത്.മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്…
