ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ വനിതാ നേതാവിനെതിരേയുള്ള അഴിമതി ആരോപണം തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ-യെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയിൽനിന്നു ഇവരെ പുറത്താക്കി.കോർപ്പറേഷൻ രേഖകളിൽ വ്യാപക കൃത്രിമത്വം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കേസിൽ ഇവരുടെ ഭർത്താവ് പൊൻവസന്ത് അറസ്റ്റിലായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2022-24 കാലഘട്ടത്തിലാണു തട്ടിപ്പു നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 150 വാണിജ്യ കെട്ടിടങ്ങളുടെ നികുതി കുറച്ചുകാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ദ്രാണിക്കും ഭർത്താവിനും കൂട്ടാളികൾക്കുമെതിരേ മറ്റ് ആരോപണങ്ങളും ഉയരുന്നുണ്ട്. ഡിഎംകെയുടെ ജില്ലാ-പ്രാദേശിക നേതാക്കൾക്കും ഇവരുടെ തട്ടിപ്പിൽ പങ്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.നഗരസഭയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുതാത്പര്യം ഹർജി സമർപ്പിച്ച എഐഎഡിഎംകെ കൗൺസിലർ അവകാശപ്പെട്ടു. ഇതുവരെ, കോർപ്പറേഷന്റെ മുൻ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ കുറഞ്ഞത് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് അന്നത്തെ മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
Related Posts
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്മാന് ഖാന് പങ്കെടുക്കും
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ്…
പാലക്കാട്ട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ കാമ്പസിനുള്ളിൽ അജ്ഞാതന്റെ ആക്രമണം.ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക്…
കർണാടകയിൽ പുരാതന നിധി ശേഖരം കണ്ടെത്തി
ബെംഗളൂരു: കര്‍ണാടകയിലെ ഗഡാഗില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഒരു വീടിന്റെ അടിത്തറ കുഴിക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി.അവിടെ നിന്ന് പുരാതന നാണയങ്ങളും അലങ്കരിച്ച ആഭരണങ്ങളും നിറഞ്ഞ ഒരു കലം…
