കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts
ദേശീയപാതാ നിർമ്മാണ നിരോധനം:മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് റോയി കെ പൗലോസ്
ചെറുതോണി: ദേശീയപാത 85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന പിണറായി സർക്കാരിന്റെയും ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെയും നിലപാടുകൾക്കെതിരെ യൂത്ത്…
ലോഡ്ജിലെ കൊലപാതകം പ്രതി പിടിയിൽ
.ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി.പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക പോലീസ് അന്വേഷണസംഘം…
വെനസ്വേലയിലെ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
വെനസ്വേലയിൽ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.…
