വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിൽ വീണ്ടും ഭീഷണിയിലായി ഇന്ത്യൻ കന്പനികൾ. മരുന്നുകൾക്ക് നൂറു ശതമാനം വരെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇന്ത്യൻ ഫാർമ കയറ്റുമതിക്കു വൻ തിരിച്ചടിയാകും. “കമ്പനികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് നൂറു ശതമാനം ഇറക്കുമതി നികുതി ചുമത്തും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം, ഒരു ഇളവുകളുമില്ല.’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ തീരുവ നടപ്പാക്കും. അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും നികുതി ചുമത്താനാണു തീരുമാനം. അമേരിക്കൻ കന്പനികളുടെ നിലനിൽപ്പാണ് പ്രധാനം. വിദേശ നിർമാതാക്കൾ തങ്ങളുടെ കന്പനികളെ ദുർബലമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും ഫർണിച്ചറുകളും കാബിനറ്റുകളും രാജ്യത്തേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നു. ഇത് യുഎസ് നിർമാതാക്കളെ തകർക്കുന്നു. ദേശീയ സുരക്ഷയ്ക്കു തീരുവ ആവശ്യമാണ്’ ട്രംപ് പറഞ്ഞു. ഇറക്കുമതി തീരുവകൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനു സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അതേസമയം, ഈ തന്ത്രം പണപ്പെരുപ്പം വഷളാക്കുമെന്നും വളർച്ചയെ തടസപ്പെടുത്തുമെന്നും വിമർശകരുടെ മുന്നറിയിപ്പുണ്ട്. എന്നാൽ, വിമർശനങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു.
Related Posts
മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിക്ക് ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം; കേസെടുത്ത് പോലീസ്
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്ക് ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില്‍ കേസെടുത്ത് പോലീസ്.ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം…
സംവാദത്തിന് റെഡി; എംബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം
പാലക്കാട്: പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ…
ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമാണെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
