മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരുടെ 10 വയസ്സുള്ള മകൾ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പെൺകുട്ടി വിവരങ്ങൾ പറയുകയുണ്ടായി. ഏഴ് വയസ്സുള്ള സഹോദരൻ ഉച്ചഭക്ഷണത്തിന് ഒപ്പം ചിക്കൻ കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിച്ചതെന്ന് മകൾ പറഞ്ഞു. തുടർന്ന് ചപ്പാത്തി ഉപയോഗിച്ച് അനുജനെ അമ്മ പൊതുരെ തല്ലി എന്നും ഇതിനു പിന്നാലെയാണ് എന്നെയും തല്ലിയൊന്നും മകൾ പറഞ്ഞു. കൊലക്കുറ്റം ചുമത്തി പല്ലവിയെ അറസ്റ്റ് ചെയ്തു.
Related Posts
നവീ മുംബൈയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ ആറ് മരണം
നവീ മുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറുപേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിയിലെ സെക്ടർ 17 ലെ…
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര് എന് ഐഎ…
ഉത്തർപ്രദേശിൽ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി മരിച്ചു
മുസാഫർ നഗർ. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഡിഎ…
