ബാംഗ്ലൂരിൽ ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ പരിഹാസത്തിൽ മനംനൊന്ത് വീടിനുള്ളിൽ തൂങ്ങിമരിച്ചു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനിടുക്കിയതെന്നു രക്ഷിതയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഇവരുടെ മൂന്നു വയസ്സുള്ള മകളെ രവീഷ് ആക്രമിച്ചതായും രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതറിഞ്ഞതോടെ ആശുപത്രി ബില്ലടയ്ക്കാൻ പോലും ഇയാൾ വിസമ്മതിച്ചിരുന്നു എന്ന് രക്ഷിതയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
ബാംഗ്ലൂരിൽ രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
