ശ്രീകൃഷ്ണപുരം:ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത് .ഗുരുവായൂരിൽ ആണ് ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 13ന് അർദ്ധരാത്രിയോടെയാണ് പ്രേമ വീട് വിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹമാധ്യമ വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് പ്രേമക്കു ബോധ്യമായത്. തുടർന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു. പ്രേമയെ കാണാതായെന്ന് പരാതിയിൽ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു.പ്രേമയിൽ നിന്നും വിശദമായി മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.
Related Posts
സഹൃദയ നാരീശക്തി പദ്ധതിക്ക് പറവൂരിൽ തുടക്കമായി
പറവൂർ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , വിധവകൾ, സിംഗിൾ മദർ എന്നിവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ…
മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
കോഴിക്കോട് : മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഖണ്ഡഭാരത മഹാദേവ ജ്യോതിർ ലിംഗത്തിന് കോഴിക്കോട് തളി ക്ഷേത്ര പരിസരത്താണ് സ്വീകരണം നൽകിയത്.…
എഫ് ഐ ആർ റദ്ധാക്കണമെന്ന് ;നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു;
അശ്ലീല സിനിമയൽ അഭിനയിച്ചു എന്ന പരാതി പ്രകാരം തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈ കോടതിയെ സമീപിച്ചു.സെൻസർ നിയമങ്ങൾ പ്രകാരം…
