ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്
സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്.വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂട്രീഷൻ ആർമി, ഫുഡ്…
റഷ്യയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
മോസ്കോ: പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ കിഴക്കന്‍ മേഖലയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് കംചത്ക ഉപദ്വീപില്‍…
ജാതി അധിക്ഷേപം;കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ്. വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവും, ഗവേഷകനുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് കേസ്.…
