കോട്ടയം: ഏറ്റുമാനൂർ നഗര സഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ ഭാരതീയ ജനത പാർട്ടി ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നവംബർ എഴ്വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നഗര സഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആരംഭിക്കുന്ന പദയാത്രകൾ വിവിധ വാർഡു കമ്മിറ്റികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ പ്രസംഗിക്കും.നഗരസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ബിജെപി ഗണ്യമായ സീറ്റുകൾ പിടിക്കും.ചിലപ്പോൾ ഭരണത്തിൽ എത്താനും സാധ്യതയുണ്ട്.നഗരസഭാ ഭരണം പിടിച്ചെടുക്കുകതന്നെയാണ് ലക്ഷ്യം.അതിനായുള്ള ടീം വർക്കാണ് നടന്നുകൊണ്ടിരിക്കുന്നത്.ക്ഷേത്രനഗരിയായ ഏറ്റുമാനൂരിനെആ രീതിയിൽ പ്രൊമോട്ട് ചെയ്യാൻ കഴിയും.അതിന് ഏറ്റവും സാധ്യതയുള്ള നഗരമാണ് പൗരാണികമായ ഏറ്റുമാനൂർ . ക്ഷേത്ര നഗരമായി മാറ്റി ടൂറിസം മെച്ചപ്പെടുത്താൻ കഴിയും.എന്നാൽ വൃത്തിയുള്ള ഡ്രൈനേജ് ഉൾപ്പടെ യുള്ള സാഹചര്യങ്ങൾ വേണം .എന്നാൽ ഒരു പദ്ധതി തയ്യാറാക്കാൻ പോലും ഏറ്റുമാനവും നഗരസഭ തയ്യാറായിട്ടില്ലെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻപറഞ്ഞു.പത്ര സമ്മേളനത്തിൽ ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്സരുൺ കെ . അപ്പുക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ.ശ്രീജിത്ത് കൃഷ്ണൻ,ന്യൂനപക്ഷ മോർച്ച ജില്ലാ ജന. സെക്രട്ടറി സിറിൽ ജി. നരിക്കുഴി, ഒബിസി. മോർച്ച ജില്ലാ ജന. സെക്രട്ടറി സനീഷ് ഗോപി,മണ്ഡലം വൈസ്. പ്രസിഡന്റ് മധു പുന്നത്തുറ, മുനിസിപ്പാലിറ്റി പ്രസിഡന്റ് റ്റി. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു
ഏറ്റുമാനൂർ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനുമെതിരെ ബിജെപി വികസന മുന്നേറ്റ യാത്ര
