കോഴിക്കോട്: ഇന്ത്യയിലെ പ്രമേഹ നിയന്ത്രണത്തിലുള്ള വെല്ലുവിളികളും ഇൻസുലിൻ ചികിത്സയോടുള്ള ഭയവും ഇല്ലാതാക്കുന്നതിനായി സിപ്ല, നടി രവീണ ടണ്ടൻ്റെ പങ്കാളിത്തത്തോടെ #ഇൻഹേൽദ്ചേഞ്ച് എന്ന ക്യാമ്പയിൻ ആരംഭിച്ചു. ചികിത്സാപരമായ തടസ്സങ്ങളെക്കുറിച്ച് എൻഡോക്രൈനോളജിസ്റ്റായ ഡോ. ജോ ജോർജ് പറഞ്ഞത് ഇങ്ങനെയാണ്: “കൃത്യസമയത്തുള്ള ഇൻസുലിൻ ചികിത്സ വലിയ മാറ്റങ്ങൾ കൊണ്ടുവരും, എന്നാൽ ഭയം, തെറ്റായ വിവരങ്ങൾ, മാനസികമായ മടുപ്പ് എന്നിവ കാരണം പല രോഗികളും മടിക്കുന്നു. ചികിത്സാ രീതികളെ ലളിതമായി വിശദീകരിക്കുകയും അവ കൂടുതൽ സ്വീകാര്യമാക്കുകയും ചെയ്യുന്ന ഇത്തരം ശ്രമങ്ങൾ സ്വാഗതാർഹമാണ്.”ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികളുണ്ടെങ്കിലും, വെറും 7 ശതമാനം ആളുകൾക്ക് മാത്രമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നത് എന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.പഠനത്തിലൂടെയും ശാക്തീകരണത്തിലൂടെയും ഇൻസുലിൻ ചികിത്സയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പുതിയ ക്യാമ്പയിനുമായി സിപ്ല
