ബംഗളൂരു: കർണാടകയിൽ കടുവകളെ വിഷംവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Related Posts
നിയന്ത്രണമിട്ട കണ്ടെയ്നർ വയനാട് താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
.കോഴിക്കോട് .താമരശ്ശേരി ചുരത്തിൽ നിയന്ത്രണമിട്ട് സംരക്ഷണഭിത്തി തകർത്ത് കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം. ചുരം ഇറങ്ങുന്നതിനിടയാണ് കണ്ടയിനർ ഒമ്പതാം വളവിന്…
കോഴിക്കോട് പ്രായപൂർത്തി ആവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ.
കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെ(64) നടക്കാവ് പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള വിദ്യാർത്ഥിനിയോട്…
രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ
ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 120 കോടി രൂപയുടെ നിക്ഷേപത്തിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.കോഴിക്കോട്:…
