ബംഗളൂരു: കർണാടകയിൽ കടുവകളെ വിഷംവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Related Posts

സ്വാതന്ത്ര്യദിനാഘോഷം;
മൈലക്കര യു പി സ്കൂളിൽ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ആന്റണി പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി…

യുവധാര സാംസ്കാരിക സമിതി മൈലക്കര
യുവധാര സാംസ്കാരിക സമിതിയുടെ സ്നേഹധാര പദ്ധതി നമ്മുടെ പ്രദേശവാസികളായ സഹോദരങ്ങൾക്ക് അവശ്യ സേവനങ്ങൾ സൗജന്യമായി എത്തിക്കുന്ന പദ്ധതി, വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന…

എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു
തൃശൂർ : പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ബഹുവർഷ…