ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ(ഡിസംബർ 13 ശനി) നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് വോട്ടുകൾ…
സി എം വിത്ത് മി : പുതിയ സംരംഭവുമായി സര്ക്കാര്
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം…
പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
തിരുവനന്തപുരം : പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതി തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെ അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും…
