ടാലിൻ: ഇന്ത്യൻ കമ്പനിയുമായുള്ള ആയുധ ഇടപാട് വിവാദമായതിനെത്തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കുർ രാജിവച്ചു. ഉക്രെയ്നെ പിന്തുണയ്ക്കാൻ ഇന്ത്യൻ കമ്പനിയിൽ നിന്ന് എസ്റ്റോണിയ 70 ദശലക്ഷം യൂറോയുടെ (768.50 കോടിയിലധികം രൂപ) വെടിമരുന്ന് വാങ്ങാൻ നടത്തിയ ഇടപാടാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ആയുധ ഇടപാട് നടത്തിയ ഇന്ത്യൻ കമ്പനിക്ക് പീരങ്കി ഷെല്ലുകൾ വിറ്റ മുൻപരിചയം ഇല്ലായിരുന്നു. എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസിന്റെ കണ്ടെത്തലുകളാണ് രാജ്യത്ത് വൻ വിവാദമായ അഴിമതി പുറത്തുകൊണ്ടുവന്നത്.
എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കുർ രാജിവച്ചു.
