ഡല്‍ഹി: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ശ്രീലങ്കയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമായി ഇന്ത്യ അധിക മൊഡ്യൂലാര്‍ ബ്രിഡ്ജ് സിസ്റ്റങ്ങള്‍ അയച്ചു. കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച എന്നിവയുമായി ശ്രീലങ്ക ഇപ്പോഴും പോരാടുകയാണ്. ഇത് രാജ്യത്തിന്റെ ദുരന്ത പ്രതികരണ ശേഷിയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.നവംബര്‍ 16 മുതല്‍ തുടരുന്ന അതിശക്തമായ കാലാവസ്ഥാ മാറ്റം മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാഴാഴ്ച വൈകുന്നേരം വരെ 486 പേര്‍ കൊല്ലപ്പെടുകയും 341 പേരെ കാണാതാവുകയും ചെയ്തു.
ഡിറ്റ് വാ ചുഴലികാറ്റ്: ശ്രീലങ്കയ്ക്ക് കൂടുതൽ സഹായവുമായി ഇന്ത്യ
