ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി തന്ത്രി; പരസ്യ പരിഹാരക്രിയ വേണമെന്ന് നിർദ്ദേശം

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്. സെപ്റ്റംബർ 14ന് നടത്തിയ ആറന്മുള വള്ളസദ്യയിൽ ദേവസ്വം മന്ത്രി വി. വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ. എന്നാൽ ഭഗവാന് നേദിക്കുന്നതിനു മുമ്പ് മന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും വള്ളസദ്യ വിളമ്പിയത് കൊണ്ട് ആചാരലംഘനം നടന്നതായി ആക്ഷേപം ഉണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒക്ടോബർ 12ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാടി തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്ത് നൽകി. വള്ളസദ്യ ദേവനു നേദിക്കുന്നതിനു മുൻപ് മന്ത്രിക്കു നൽകിയത് ആചാരലംഘനമാണ് പരസ്യ പരിഹാരക്രിയ വേണമെന്ന് ആയിരുന്നു നിർദ്ദേശം. പരിഹാര ക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോടെ സേവാ സംഘത്തിന്റെ മുഴുവൻ പ്രതിനിധികളും ക്ഷേത്ര ഉപദേശ സമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുമ്പിൽ ഉരുളി വച്ച് എള്ളപ്പണം സമർപ്പിക്കണം. പതിനൊന്നു പറ അരിയുടെ സദ്യ ഉണ്ടാക്കി, ഒരു പറ അരിയുടെ നിവേദ്യം നാല് കറികളും ഭഗവാനെ സമർപ്പിച്ച ശേഷം അത് എല്ലാവർക്കും വിളമ്പണമെന്നും തന്ത്രി നിർദ്ദേശിച്ചു.. അതുമാത്രമല്ല ഇനി അബദ്ധം ഉണ്ടാകില്ല എന്നും വിധി പരമായും സദ്യ നടത്തിക്കോളാമെന്നും സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു. മന്ത്രിക്കും മറ്റുള്ളവർക്കും മറ്റു തിരക്ക് ഉണ്ടായതിനാൽ ആണ് ആദ്യം സദ്യ വിളമ്പിയത് എന്നായിരുന്നു പള്ളിയോടെ സേവാസംഘം ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *