വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടും ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും സമാധാനക്കരാറിന്റെ ആദ്യഘട്ടം ഈ ആഴ്ച പൂർത്തിയാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് . തന്റെ സമാധാനപദ്ധതി ലക്ഷ്യമിടുന്നതുപോലെ, ഗാസയുടെ അധികാരവും നിയന്ത്രണവും ഹമാസ് വിട്ടുകൊടുക്കാൻ തയാറായില്ലെങ്കിൽ “പൂർണഉന്മൂലനം’ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പരാമർശങ്ങൾ. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ഇന്ന് ഗാസ സമാധാന ചർച്ചകൾ ആരംഭിക്കും. ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഈജിപ്ത്, ഖത്തർ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, കസ്റ്റഡിയിൽ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാനും ഗാസാ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹമാസ് ആയുധം വെടിയണം എന്ന നിർദേശത്തിൽ പ്രതികരണം നല്കിയിട്ടില്ല. ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ബന്ദിമോചനം അടക്കമുള്ള വിഷയങ്ങളിലെ ഹമാസിന്റെ അനുകൂല നിലപാടുകൾ വെടിനിർത്തലിലേക്കു നയിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്ന് കയ്റോയിൽ ചർച്ചയാരംഭിക്കുന്നത്. ഗാസയിൽനിന്നുള്ള ഇസ്രേലി സേനാ പിന്മാറ്റത്തിനു കൃത്യമായ സമയപദ്ധതി വേണമെന്ന് ഹമാസ് ചർച്ചയിൽ ആവശ്യപ്പെടുമെന്നാണു റിപ്പോർട്ട്. ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടും, ഗാസയിൽ ഇസ്രയേലിന്റെ വ്യോമ, കര ആക്രമണങ്ങൾ ഇന്നലെയും തുടർന്നു . തെക്കൻ മേഖലയിൽ സഹായം തേടിയ നാല് പേരും ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് പേരും ഉൾപ്പെടെ കുറഞ്ഞത് 19 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പാർപ്പിട കേന്ദ്രങ്ങൾ നശിപ്പിച്ചു. ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ച പശ്ചാത്തലത്തിൽ ഇസ്രയേൽ ഗാസയിലെ ആക്രമണം നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Related Posts
ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്ക്കേണ്ടെന്ന് റിനി ആൻ ജോർജ്
തിരുവനന്തപുരം: വി.ഡി. സതീശനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ റിനി ആൻ ജോർജ്. സാമൂഹ്യജീവി എന്ന നിലയിൽ പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ്…
കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ
കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് സ്വദേശികളായ നാലു പേരെയാണ്…
ഡോ. എസ്. ഗോപകുമാറിന് ആയുർവേദ ഗുരുരത്ന പുരസ്കാരം
ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ആയുർവേദ ഗുരുരത്ന പുരസ്കാരം നൽകി ആദരിച്ചു. ആയുർവേദ…
