സപ്ളെയ്ക്കോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്കു നൽകണം – കുട്ടനാട് സംയുക്ത സമിതി

വൈക്കം: അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരിൽ നിന്നും നേരിട്ട്സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് നൽകാത്തതിനാൽ കർഷകർബുദ്ധിമുട്ടുകയാണ്. സ്വർണ്ണം പണയം വെച്ചും, ബാങ്കുകളിലും, മറ്റ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയത്. വായ്പകൾ കാലാവധി കഴിഞ്ഞതോടെ തിരിച്ചടവ് നടക്കാത്തതിനാൽ പലരും ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. സർക്കാർ കാർഷിക മേഖലയോട് നിരന്തരമായി കാണിക്കുന്ന അവഗണന കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണ്. പല മേഖലകളിലും കൃഷിക്കാർ നിലം തരിശ്ശിടുന്ന സ്ഥിതിയിലാണ്. ഇത് സർക്കാർ കരുതി കൂട്ടി റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടി ചെയ്യുന്നതാണെന്ന് കുട്ടനാട് സംയുക്ത സമിതിയും, സംയുക്ത കായൽ സംരക്ഷണ സമിതിയും ആരോപിക്കുന്നു.വൈക്കത്ത് കുട്ടനാട് സംയുക്ത സമിതിയുടേയും സംയുക്ത കായൽ സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ യോഗത്തിന് സംയുക്ത സംരക്ഷണ സമിതി കൺവീനർ കെ.എം പൂവ് അധ്യക്ഷതവഹിച്ചു. ചെയർമാൻെ കെ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കെ. റജികുമാർ, പ്രവീൺ കെ മോഹൻ, കെ.കെ മണിലാൽ,പി.സി. ബേബി, പി.കെ. വേണു, പി.സി. രാജേഷ്, സാബു നരിക്കുഴി, കെ.ശിവദാസൻ, ലേഖാ കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *