നാഷണൽ ഹൈവേയും, സർവീസ് റോഡുകളുംനിരവധി സബ്ബ് റോഡുകളും വന്നുചേരുന്നതും ചരക്ക് വാഹനങ്ങളും, ടോറസ് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും, ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വാഴമുട്ടം ഗവൺമെൻറ് ഹൈസ്കൂളിന് മുൻവശത്ത് നാഷണൽ ഹൈവേയിൽ സ്ഥാപിച്ചിട്ടുളളതുമായ ട്രാഫിക് സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ടവർ കണ്ണുതുറക്കാത്ത അവസ്ഥയിലാണ്. നിത്യവും അറിയുന്നതും അറിയപ്പെടാത്തതുമായനിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നു. അടിയന്തരമായി ട്രാഫിക് സിഗ്നൽ കത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന അവസ്ഥയിലാണ് നാട്ടുകാർ. ആയതിനാൽ എത്രയും വേഗം വാഴമുട്ടത്തെ ട്രാഫിക് സിഗ്നൽ കത്തിക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു അറിയിച്ചു.
Related Posts
സുഹാന്റേത് മുങ്ങിമരണം ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല
പാലക്കാട്: ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന് സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല എന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട്…
സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു
പീരുമേട് : കുട്ടിക്കാനം ഗവണ്മെന്റ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽമഴവില്ല് പ്രോജക്ടിൻ്റെ ഭാഗമായിസയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രബോധവും, ഗവേഷണ താൽപ്പരത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കെ…
ഞാന്‍ മണിപ്പൂരിൽ സമാധാനത്തിന്റെ വലിയ മാതൃക സൃഷ്ടിക്കും എന്ന് നരേന്ദ്രമോദി
ഇംഫാല്‍: സംഘര്‍ഷം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍…
