തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവുംഅതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.2021 സെപ്റ്റംബർ മുപ്പതിനും ഒക്ടോബർ പതിനഞ്ചിനുമാണ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ കേസിനാസ്പദമായ സംഭവം നടന്നത് . അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല .രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു .കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം. ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.
Related Posts
കോവളം :പാച്ചല്ലൂർ പാറവിളക്ക് സമീപം ഡെൽമ ഐ ഒപ്റ്റിക്കൽസിന്റെ സഹോദര സ്ഥാപനമായ Doctor’s മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. Doctor’s മെഡിക്കൽ സെന്ററിന്റെ ഉൽഘാടനത്തോടനുബന്ധിച്ചു ഡോ അഗർവാൾസ്…
ഷംനാദ്. എസ്. കഥഎഴുതി മണക്കാട് നസീർ സംവിധാനം ചെയ്ത് ബിജു സോപാനം, വഞ്ചിയൂർ പ്രവീൺ കുമാർ, ഏൻചൽ തുടങ്ങിയവർ അഭിനയിക്കുന്ന “ലോഡ്ജ് “ടെലി ഫിലിം സ്വിച്ച് ഓൺ…
കൊല്ലത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് അസം സ്വദേശിയെ വെട്ടി പരിക്ക് ഏൽപ്പിച്ചു
കൊല്ലത്ത് മുൻ വൈരാഗത്തെ തുടർന്ന് ചായക്കടയിലെ തൊഴിലാളിയായ അസം സ്വദേശി ഭാസ്കർ ജ്യോതിയെ (32) തഴുത്തല സ്വദേശി ആനന്ദ് (32)വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ടുദിവസം മുൻപ് കടയിൽ എത്തിയ ആനന്ദിൻ്റെ…
