.തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനെല്ലുർ മങ്ങാട്ട് ഇല്ലത്തു നിന്നും തോണി യാത്രതിരിച്ചു. മങ്ങാട്ടില്ലെത്ത് അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വർഷം തിരുവോണം വിഭവങ്ങളുമായി ചുരുളൻ വെള്ളത്തിൽ യാത്ര പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്ത് ആറന്മുളയപ്പന് നിത്യ പൂജ അർപ്പിച്ച ശേഷം ആയിരുന്നു യാത്ര. മൂന്നു തുഴച്ചില് കാരും ഒപ്പമുണ്ട് .ഇവിടെനിന്ന് കാട്ടൂർ കടവ് വരെ ചുരുളൻ വള്ളത്തിൽ ആണ് യാത്ര .മൂന്നു പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലു പിന്നിട്ട് ആണ് യാത്ര. കാട്ടൂരിൽ എത്തിയശേഷം തിരുവോണ തോണിയിലേക്ക് യാത്ര മാറ്റുക .ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് തിരുവാറൻമുളയപ്പന് വിഭവങ്ങളുമായി ഭട്ടതിരി തിരുവോണതോണിയിലേക്ക് യാത്ര മാറ്റുക.പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 5നു പുലർച്ചെ അഞ്ചിന് ആറന്മുള കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ദീപവും ഓണം വിഭവങ്ങളും ഭഗവാനും മുൻപിൽ സമർപ്പിച്ചതിനു ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി മൂന്നാമത്തെ തവണയാണ് ആറന്മുളയപ്പന് ഓണസദ്യയുമായി തോണിയാത്ര നടത്തുന്നത്.
Related Posts
1990 ഒക്ടോബർ 20ന് വർഗീയതയ്ക്കും വിഘടന വാദത്തിനുമെതിരെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക്നടത്തിയ സദ്ഭാവന യാത്രയുടെ 35 മത് അനുസ്മരണംഉദയനാപുരം മണ്ഡലം…
ശബരിമലയിലെ സ്വർണ്ണ മോഷണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കും
ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല…
ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം…
