ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു . പൂജാവധി ആണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും എന്നാണ് വിവരം. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് ടിവികേ മദ്രാസ് കോടതിയില് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ റിട്ടയേർഡ് ജഡ്ജി അരുണാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ സമീപിച്ചത്.
Related Posts
NACTE വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ ഇരുപതാം വാർഷികവും സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചുകളുടെ ഉത്ഘാടനവും ആഘോഷിച്ചു
തിരുവല്ലം: പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ നാക്ടെ – വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ (NACTE) ഇരുപതാം വാർഷിക ആഘോഷങ്ങളും ബിരുദദാന ചടങ്ങും (Convocation 2026) വിപുലമായ പരിപാടികളോടെ…
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംസ്ഥാന സ്കൂൾ കായികമേളക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു സൂമ്പ ഡാൻസും നടത്തി പാച്ചല്ലൂർ ഗവണ്മെന്റ്…
തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു
തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ്…
