ദേവീന്ദർ ബംബീഹ’ ഗാംഗിലെ മൂന്ന് പ്രധാന ഏജന്റുകളെ പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് തൂക്കി

ചണ്ഡീഗഡ്: പ്രമുഖ കുപ്രസിദ്ധ അന്താരാഷ്ട്ര ഗുണ്ടാസംഘമായ ‘ദേവീന്ദർ ബംബീഹ’ ഗാംഗിലെ മൂന്ന് പ്രധാന ഏജന്റുകളെ മലേഷ്യയിൽ നിന്നും നാടുകടത്തി. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ ഇന്ത്യയിലെത്തിച്ചത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (IGI) എയർപോർട്ടിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി പഞ്ചാബിലേക്ക് കൊണ്ടുപോകുകയും ചെയ്തുഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!ഫരീദ്കോട്ട് സ്വദേശിയായ ജസ്പ്രീത് സിംഗ് (ജസ് ബെഹ്ബാൽ), രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശികളായ അജയ് സിംഗ്, പവൻദീപ് സിംഗ് എന്നിവരാണ് പിടിയിലായത്. കൊലപാതകം, പണം തട്ടിയെടുക്കൽ, സ്ഫോടക വസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇവർ. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി (ISI) ചേർന്ന് ലുധിയാനയിൽ ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ട സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. വിദേശത്ത് ഒളിവ കഴിയുന്ന ക്രിമിനലുകളെ കണ്ടെത്താൻ രൂപീകരിച്ച ‘ഓവർസീസ് ഫ്യൂജിറ്റീവ് ട്രാക്കിംഗ് ആൻഡ് എക്സ്ട്രാഡിഷൻ സെല്ലിന്റെ’ (OFTEC) നിരന്തര നിരീക്ഷണത്തെ തുടർന്നാണ് പ്രതികളെ പിടികൂടാനായത് . 2019 മുതൽ മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജസ്പ്രീത് സിംഗാണ് സംഘത്തിലെ പ്രധാനി. അടുത്ത കാലത്തുണ്ടായ ചില ഉയർന്ന കൊലപാതക കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസിന് വിവര ലഭിച്ചിട്ടുണ്ട്. അജയ് സിംഗും പവൻദീപ് സിംഗും നൽകിയ നിർദേശങ്ങൾ പ്രകാരം ലുധിയാനയിൽ നടത്താനിരുന്ന കൈബോംബ് ആക്രമണം പോലീസ് നേരത്തെ തടയുകയും ചൈനീസ് നിർമ്മിത P86 ഗ്രനേഡ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഘാം​ഗങ്ങളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരുന്നു

Leave a Reply

Your email address will not be published. Required fields are marked *