കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡിയും മൊബൈൽ ഫോണും എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു. അന്ന് രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളായിരുന്നു മജീഫ്.ഓഗസ്റ്റ് 24ന് ആണ് ഇവർ കണ്ണൂർ പരിസരത്ത് എത്തി മതിലിനു മുകളിലൂടെ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചത്.ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ വാർഡർമാരാണ് ആണ് അക്ഷയനെ പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു .എറിഞ്ഞു കൊടുക്കാൻ കൊണ്ടുവന്ന ലഹരി വസ്തുക്കളും മൊബൈൽ ഫോണും പിടികൂടിയിരുന്നു.ജയിലിന് പുറത്തുള്ള ആളുകളാണ് ലഹരിവസ്തുക്കളും ഫോണും എറിഞ്ഞു നൽകാൻ ഏൽപ്പിക്കുന്നത് ആർക്കാണ് എറിഞ്ഞു നൽകുന്നത് എന്ന് അറിയാൻ സാധിക്കില്ലന്ന് അക്ഷയ് പറഞ്ഞു. സംഘത്തിലെ ഒരാൾ കൂടി പിടിയിൽ ആകാൻ ഉണ്ട്.
സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന പ്രധാനി പിടിയിൽ
