യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. കസ്റ്റഡിയിലെടുത്തവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Related Posts

ജനനായകർ എന്ന രാജ്യത്തെ ആദ്യ രാഷ്ട്ര പുനർനിർമ്മാണ ഗ്രാമീണ വികസന ടെലിവിഷൻ പ്രോഗ്രാമിന്റെ ഉപദേശക സമിതി അംഗങ്ങളായി ഇന്ന് സ്ഥാനമേറ്റ പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധനും മുൻ…

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്
തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്.തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടിരിക്കുന്നത്. തൃശൂർ…

ഫേസ്ബുക്ക്-എക്സ്-യൂട്യൂബ് നിരോധനത്തിനെതിരെ നേപ്പാളിലെ ജെൻ-സി പ്രതിഷേധം
കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ കാഠ്മണ്ഡുവിൽ വന്‍ പ്രതിഷേധങ്ങള്‍.നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ എസ്എസ്ബി ജാഗ്രത വര്‍ദ്ധിപ്പിച്ചു.അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി…