യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. കസ്റ്റഡിയിലെടുത്തവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള് ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Related Posts
നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ…
ഓർമ്മ തണലിൽ ഒരൊത്തുചേരൽ…40 വർഷത്തിനു ശേഷം
കൊച്ചി: ബാല്യ കൗമാരം ചെലവിട്ട കലാലയ ഓർമകളുമായി അവർ ഒരിക്കൽക്കൂടി ഒത്തുചേർന്നു. 40 വർഷത്തിനു ശേഷം. അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് ജോലിത്തിരക്കുകളും…
തിരുവനന്തപുരം പാറശ്ശാലയിൽ ക്ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം.…
