കോഴിക്കോട്: കേരളത്തിൽ ടൂറിസം രംഗത്ത് 15 ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇത് ഇരട്ടിയാകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എയർ ഇമാറയുടെ (Air Imarah Tourism) റീബ്രാൻഡിംഗും വിഷൻ 2030 പദ്ധതിയും കോഴിക്കോട് വെച്ച് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ടൂറിസത്തിൽ അനന്ത സാധ്യതയാണ് കേരളത്തിലുള്ളത്. ടൂറിസം മേഖലയെ വ്യവസായമായി പ്രഖ്യാപിച്ചതോടെ എല്ലാ വ്യവസായ ആനുകൂല്യങ്ങളും നിക്ഷേപകർക്ക് നൽകും. കാഴ്ചകൾക്കപ്പുറം അനുഭവ ടൂറിസമാണ് ലോകം തേടുന്നത്. അതിനുള്ള വലിയ ചുവടുവെപ്പാണ് എയർ ഇമാറ,” മന്ത്രി കൂട്ടിച്ചേർത്തു.
ലോകം കേരളം കാണും – 20 രാജ്യങ്ങളിലേക്ക്
’ലോകം കേരളം കാണും’ എന്ന കാഴ്ചപ്പാടോടെ 2030-ഓടെ 20 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് എയർ ഇമാറ ലക്ഷ്യമിടുന്നത്. വിദേശ സഞ്ചാരികളെ നേരിട്ട് കേരളത്തിലെത്തിക്കുകയാണ് പദ്ധതി. കേരളത്തിൽ നിന്ന് പ്രവർത്തനം ആരംഭിച്ച കമ്പനി ആദ്യ അന്താരാഷ്ട്ര സാന്നിധ്യം യു.എ.ഇയിൽ ഉറപ്പിച്ചു കഴിഞ്ഞു.
ചടങ്ങിൽ ഫൗണ്ടറും ചെയർമാനുമായ മിൻഹാജ് കെ.കെ, കോ-ഫൗണ്ടറും സി.ഇ.ഒയുമായ അനസ് കെ.എച്ച്, കോ-ഫൗണ്ടറും എം.ഡിയുമായ മുഹമ്മദ് റംഷിദ്, കോ-ഫൗണ്ടറും ബി.ഡി.എമ്മുമായ മിസാബ് ഉമൈർ എന്നിവർ സംസാരിച്ചു
ഫോട്ടോ അടിക്കുറിപ്പ്:
എയർ ഇമാറ ടൂറിസത്തിന്റെ റീബ്രാൻഡിംഗും വിഷൻ 2030 പദ്ധതിയും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് കോഴിക്കോട്ട് ലോഞ്ച് ചെയ്ത് സംസാരിക്കുന്നു. സമീപം ഫൗണ്ടറും ചെയർമാനുമായ മിൻഹാജ് കെ.കെ, കോ-ഫൗണ്ടറും സി.ഇ.ഒയുമായ അനസ് കെ.എച്ച്, കോ-ഫൗണ്ടറും എം.ഡിയുമായ മുഹമ്മദ് റംഷിദ്, കോ-ഫൗണ്ടറും ബി.ഡി.എമ്മുമായ മിസാബ് ഉമൈർ എന്നിവർ.
