അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കി ഓസിസ് ചാന്പ്യൻമാര്‍. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയുടെയും മാര്‍നസ് ലബൂഷെയ്ന്‍റെ അര്‍ധ സെഞ്ചുറിയുടെയും പിൻവലത്തില്‍ മറികടന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസിസ് ക്യാപ്റ്റന്‍റെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയില്‍ പന്തെറിഞ്ഞ ഓസിസ് ബൗളര്‍മാര്‍ ഇന്ത്യയെ 240 റണ്‍സിലൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് മുൻനിരയെ ഇന്ത്യൻ പേസര്‍മാര്‍ വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കണ്ടത്.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍നസ് ലബൂഷെയ്ൻ ട്രാവിസ് ഹെഡ് സംഖ്യം ഓസിസിന് വിജയം സമ്മാനിക്കുകയായിരുന്നു.അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലിയും(54) രാഹുലും (66) സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാര്‍ക്ക് ഓസീസ് പേസ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞില്ല.
ഓസ്ട്രേലിയായ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ഹെസല്‍വുഡും നായകൻ പാറ്റ് കമ്മിൻസ് രണ്ടും സാംബയും മാക്സവല്ലും ഒരോ വിക്കറ്റും നോടി. ഇന്ത്യൻ നിരയില്‍ ആറ് ബാറ്റ്സ്മാൻമാര്‍ക്ക് രണ്ടക്കംകടക്കാൻ കഴിഞ്ഞില്ല.