ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ബസ്സില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

National

ചെന്നൈ: യാത്രയയ്ക്കിടെയുണ്ടായ വഴക്കില്‍ ഗർഭിണിയായ ഭാര്യയെ ബസ്സില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍.ദിണ്ടിഗല്‍ വെമ്ബാര്‍പെട്ടി സ്വദേശിയായ പാണ്ഡ്യന്‍(24) ആണ് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ വളര്‍മതി(19)യെ കൊലപ്പെടുത്തിയത്. കേസില്‍ പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.

വളര്‍മതിയും ഭര്‍ത്താവ് പാണ്ഡ്യനും വളര്‍മതിയുടെ സ്വന്തംവീട്ടിലേക്ക് ബസ്സില്‍ യാത്രചെയ്യുന്നതിനിടെയാണ് അതിദാരുണമായ കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന പാണ്ഡ്യനും ഭാര്യയും തമ്മില്‍ യാത്രയ്ക്കിടെ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ ബസ്സില്‍നിന്ന് ചവിട്ടി തള്ളിയിട്ടത്.

ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാല്‍ യുവതി വീണത് ആരും അറിഞ്ഞിരുന്നില്ല. പിന്നീട് യുവാവ് തന്നെ ബഹളംവെച്ച്‌ ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭാര്യയെ താന്‍ ബസ്സില്‍നിന്ന് ഇറക്കിവിട്ടെന്നും തനിക്കും ഇവിടെ ഇറങ്ങണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതോടെ സംശയം തോന്നിയ ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റോഡരികില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ യുവതി മരിച്ചതായാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *