തിരുവനന്തപുരം: സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലെന്ന മാധ്യമ വാർത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് സപ്ലൈകോ.
എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യമാണ്. ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിൻറെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു
എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്. ഈ നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി. കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു.