നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. അതിജീവിതയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ സെഷൻസ് ജഡ്ജി അന്വേഷിക്കണം. ആവശ്യമെങ്കിൽ ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടത്. ഈ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബു വിധി പ്രസ്താവിച്ചത്.
#Actressattackedcase #dileep