പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച
കേസിലെ പ്രതികളെ പിടികൂടിയത്
മംഗലാപുരത്ത് നിന്നാണെന്ന് പത്തനംതിട്ട
ഡിവൈഎസ്പി നന്ദകുമാർ. മാതാവിന്റെ
ഒത്താശയോടെയാണ് പ്രതി ജാൻ
13കാരിയെ പീഡിപ്പിച്ചതെന്നും ഡിവൈഎസ്പി
നന്ദകുമാർ പറഞ്ഞു. പെൺകുട്ടി സി
ഡബ്ളിയു സിക്ക്
മൊഴിനൽകുകയായിരുന്നുവെന്നും അദ്ദേഹം
പറഞ്ഞു. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ്
മാതാവ് പ്രതിയോടൊപ്പം കഴിഞ്ഞത്.
മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ
കൊലക്കേസ് പ്രതിയാണ് ജയ്മോൻ.
അടിമാലി, മൂന്നാർ, മണിമല ഉൾപ്പെടെ
സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
കുറ്റകൃത്യം നടത്തി സ്ഥലം വിടുന്നതാണ്
പ്രതിയുടെ രീതി. പീഡനക്കേസിൽ തൊടുപുഴ
കോടതി പ്രതി ജാനെ ശിക്ഷിച്ചിട്ടുണ്ട്. 2024
സെപ്റ്റംബറിൽ ആയിരുന്നു പീഡനം നടന്നത്.
പത്തനംതിട്ടയിലെ ലോഡ്ജിൽ വച്ചാണ്
പീഡനം നടന്നത്.
‘പത്തനംതിട്ടയിൽ കൊലക്കേസ് പ്രതി 13കാരിയെ പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെ’; ഡിവൈഎസ്പി
