ഇടിച്ച ബസ് നിർത്താതെ പോയ സംഭവം: ഡ്രൈവറും കണ്ടക്ടറും പിടിയിൽ

Kerala

പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ റോഡരുകിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസീക അസ്വസ്ഥയുള്ള പൊന്നു കുട്ടിയെ (86) ഇടിച്ച് നിർത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവർ കൊയമ്പത്തൂർ രത്ന പുരി മോഹൻ ൻ്റെ മകൻ അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.

ഡിസംബർ 12ന് രാത്രിയാണ് വണ്ടിയിടിച്ച് ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി സി സി ടി വി പരിശോധിച്ചപ്പോൾ അന്നേ ദിവസം രാത്രി 1.40 ന് മണലൂർ ജങ്ഷനിൽ വെച്ച് ഒരു ടൂറിസ്റ്റ് ബസ്സ് ആളെ തട്ടുകയും തട്ടിയ ശേഷം ബസ്സ് നിർത്താതെ പോയതായും കണ്ടെത്തി.

നമ്പർ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നിന്നും വിനോദ സഞ്ചാരികളുമായി വന്ന് തിരിച്ചു പോകുന്ന ബസ്സാണെന്ന് തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. എസ് ഐ ഹേമലത, എസ് സി പി ഒ മാരായ രാജേഷ്, മുഹമ്മദ്, മൃദുലേഷ്, കദീജ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *