ബംഗളൂരു: കർണാടകയിൽ കടുവകളെ വിഷംവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പുനൽകി. വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഡൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്. വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Related Posts

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ പോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ…

കോട്ടയം: എം.സി റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 17 വെള്ളിയാഴ് രാവിലെ 6 മണി മുതൽ ഏറ്റുമാനൂർ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെ വൺവേ ആയിരിക്കുന്നതാണ്. കോട്ടയത്ത്…

കോട്ടയത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വൻ കഞ്ചാവ് വേട്ട
കടുത്തുരുത്തി : ഓണ ത്തിനോട് അനുബന്ധിച്ചു വിൽപ്പന നടത്താൻ എത്തിച്ച 15 ലക്ഷത്തോളം വില വരുന്നു 15.200 കിലോ ഗ്രാം ഗഞ്ചാവ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്…