ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു . പൂജാവധി ആണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും എന്നാണ് വിവരം. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് ടിവികേ മദ്രാസ് കോടതിയില് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ റിട്ടയേർഡ് ജഡ്ജി അരുണാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ സമീപിച്ചത്.
Related Posts
നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രീതാരാജേഷ്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണസമിതിയെ എൽഡിഎഫും ബി ജെ പിയും പല തവണ അട്ടിമറിയിലൂടെ മറിച്ചിടാൻ ശ്രമിച്ചിട്ടും നടക്കാതിരുന്നത് എല്ലാ വാർഡുകളിലേക്കും…

ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേരാനുള്ള വാഗ്ദാനത്തിൽ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിലേക്ക് പോയ ഇന്ത്യക്കാരിൽ പലർക്കും യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൻറെ ഭാഗമാകേണ്ടിവരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളുടെ…

ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഹൃദയ സംഗമവും പുരസ്കാര സമർപ്പണവും 28-ന്
കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും സെപ്റ്റംബർ 28 ന് കൊച്ചി ലിസി ഹോസ്പിറ്റൽ…