മുംബൈ: കൊക്കെയ്ൻ അടങ്ങിയ 88 ക്യാപ്സ്യൂളുകളുമായി രണ്ട് വിദേശ പൗരന്മാര്‍ പിടിയില്‍. വെനസ്വേല സ്വദേശി ജോയല്‍ അലജാൻഡ്രോ വെരാ റാമോസ് (19), നൈജീരിയൻ സ്വദേശി ഡാനിയല്‍ നെമെക് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നവി മുംബൈ കേന്ദ്രീകരിച്ചു വിതരണം ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും ബ്രസീലില്‍ നിന്ന് എത്യോപ്യ വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ജനുവരി ആറിന് പുലര്‍ച്ചെ 2.30 ന് സാകി വിഹാര്‍ റോഡില്‍ സംശയാസ്പദമായ നിലയില്‍ കണ്ട വ്യക്തിയെ പിന്തുടര്‍ന്നാണ് ലഹരി പിടികൂടിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ 88 കൊക്കെയ്ൻ ഗുളികകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് അറിയിച്ചു.
ഡാനിയല്‍ നെമെക് എന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. സാക്കിനാക്കയിലെ ഡ്രീം റെസിഡൻസി ഹോട്ടലില്‍ താമസിച്ചിരുന്നതായി മനസ്സിലാക്കിയ പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്യുകയും കൂട്ടുപ്രതിയുമായ ജോയല്‍ അലജാൻഡ്രോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.