കൊച്ചി: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹർജി കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 1,600 രൂപ പെൻഷൻ നൽകാനില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു സർക്കാരിന്റെ ആദ്യ വിശദീകരണം.
പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടതിക്ക് മറിയക്കുട്ടി വിഐപി ആണെന്നും കോടതി പറഞ്ഞിരുന്നു. പെൻഷൻ കൊടുക്കാനില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് സർക്കാർ വഹിക്കേണ്ടി വരുമെന്നും കോടതി താക്കീത് നൽകിയിരുന്നു.