ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദ്ദിച്ചു; കോട്ടയത്ത് വ്യാപാരി വിഷം ഉള്ളില്‍ ചെന്ന നിലയില്‍

Breaking Kerala

കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ റബ്ബര്‍ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി എംപി ജോയിയെയാണ് ഗുരുതരാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 9.30 ന് ഇയാളുടെ ഫാന്‍സി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവതിയെ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ തിരിച്ചിലില്‍ മൊബൈല്‍ ഫോണ്‍ കടയില്‍വെച്ച് മാറിപോയതായി കണ്ടെത്തി.

പിന്നാലെ തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയ് പറഞ്ഞതോടെ വീട്ടമ്മ പരാതി നല്‍കാതെ പിന്മാറി. ശേഷം വൈകിട്ട് നാലരയോടെയാണ് എന്‍എസ്എസ് പടിക്കലെ റബ്ബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ജോയിയെ തിരിച്ചറിയുകയായിരുന്നു. സംഭവത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *