ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച:വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍

Breaking National

ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു.സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അക്രമികള്‍ കയറിയത് മൈസൂരു എം പി യുടെ പാസ് ഉപയോഗിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രതാപ് സിംഹ നല്‍കിയ പാസെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്സഭാ നടപടികള്‍ പുനനാരംഭിച്ചു.വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയെന്ന് എ എം ആരിഫ് എം പി വിമര്‍ശിച്ചു. സംഭവം നടക്കുമ്ബോള്‍ സഭയില്‍ താന്‍ ഉണ്ടായില്ലെന്നും എ എം ആരിഫ് പറഞ്ഞു.

കണ്ണീര്‍ വാതക ഷെല്ലുമായി സഭയില്‍ കയറിയത് അത്ഭുതം. ഖലിസ്ഥാന്‍ ഭീഷണി ഉണ്ടായിട്ടും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു. 30 വയസിന് താഴെയുള്ളവരാണ് സഭയിലേക്ക് ചാടിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കീഴടക്കിയത് ബലപ്രയോഗത്തിലൂടെയാണ്. ഗൗരവമായ സുരക്ഷാവീഴ്ചയെന്ന് ഹൈബി ഈഡന്‍ 24 നോട് പറഞ്ഞു. ഇന്നത്തെ ദിവസം പോലും പരിശോധന ഇല്ലാത്തത് ഞെട്ടിക്കുന്നു.

ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു. ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് സംഭവം.രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്ബറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്.ഖലിസ്ഥാന്‍ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്‌അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവര്‍.സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എം.പിമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *