ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: 3 വർഷം മുൻപ് പാർട്ടി പുറത്താക്കി, പ്രതി പാർട്ടി വിരുദ്ധനെന്ന് ഇ.പി.ജയരാജൻ

Kerala

കണ്ണൂർ: സി.പി.എം കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോ വയലില്‍ പി.വി.സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി.ജയരാജൻ. ക്രിമിനല്‍ വാസനയുണ്ടെന്ന് മനസിലാക്കിയപ്പോള്‍ പ്രതിയായ അഭിലാഷിനെ ആറ് വർഷം മുമ്പ് തന്നെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നാണ് ജയരാജൻ വ്യക്തമാക്കിയത്.പിന്നീട് ഇയാള്‍ ദുബൈയില്‍ പോയെന്നാണ് അറിവ് എന്നും ആറ് മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം പാർട്ടി വിരുദ്ധ നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്. കൊലപാതകത്തിന് കാരണം പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. കൊലപാതകം ആസൂത്രിതമാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.അതേസമയം വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗണ്‍ സെൻട്രല്‍ ലോക്കല്‍ സെക്രട്ടറിയായ പുളിയോറ വയലില്‍ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു വെട്ടേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *