കൊല്ലം : കാവനാട് മണിയത്ത്മുക്കില്‍ വൻ തീപിടിത്തം. ദേശീയപാതയോരത്തെ ഹാര്‍ഡ്‌വെയര്‍ കടയിലാണ് തീപിടിത്തമുണ്ടായത്.കടയും സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സാനിറ്ററി, ഇലക്ട്രോണിക് ഉല്‍പന്നങ്ങളും പെയിന്റും പോലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ആര്‍ എസ് സാനിറ്ററി എന്ന കടയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
ഉടമ പ്രതാപൻ രാവിലെ കട തുറന്ന് വിളക്ക് തെളിച്ച ശേഷം അടച്ച് പുറത്ത് പോയതിന് പിന്നാലെയാണ് കടക്കുള്ളില്‍ തീ കത്തിപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ ആദ്യം തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
പ്രദേശമാകെ കറുത്തപുക പടര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുസഹമാക്കി. കടയുടെ ഷട്ടര്‍ പൊളിച്ചാണ് അകത്തേക്ക് വെള്ളം ഒഴിച്ചത്. അഗ്നിരക്ഷാസേന ഉദ്യോഗസസ്ഥര്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീപൂര്‍ണമായും അണച്ചത്. തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.