കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും ബജറ്റിന് പുറത്തെ കടമെടുപ്പല്ലെന്ന സര്‍ക്കാര്‍ വാദം വീണ്ടും തളളി സിഎജി. സര്‍ക്കാര്‍ വാദം സ്വീകാര്യമല്ലെന്ന് സിഎജി വ്യക്തമാക്കി. ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി വിമര്‍ശിച്ചു.