‘ പീഡന ദിവസം നിവിൻ ദുബായിൽ അല്ല, പുലർച്ചെ 3 മണിവരെ എന്റെ കൂടെ, തെളിവ് നൽകാം’: വിനീത് ശ്രീനിവാസൻ

Kerala

കൊച്ചി: നടൻ നിവിൻപോളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവ്. നടൻ നിവിൻ പോളിക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന ദിവസം നിവിൻ തന്റെ കൂടെ ഷൂട്ടിംഗിൽ ആയിരുന്നുവെന്നാണ് വിനീത് പറയുന്നത്.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തന്റെ കൈയ്യിൽ തെളിവായി ഉണ്ട് എന്നാണ് വിനീത് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്.

ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തിൽ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *