തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം നാളെ മുതല്‍ നിലവില്‍ വരും.
25 മുതല്‍ 40 ശതമാനം വരെ കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്‌ഇബി ആവശ്യം. നിലവില്‍ 20 ശതമാനമാണ് പരമാവധി കൂട്ടിയത്. 2022 ജൂണിലാണ് അവസാനമായി വൈദ്യുതി നിരക്ക് അവസാനമായി കൂട്ടിയിരുന്നത്.
അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, ഐടി,ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധന ബാധകമല്ല.