കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഗോള്‍ നേടി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഡിയേഗോ മൗറിസിയോയാണ് ഒഡീഷക്ക് വേണ്ടി ഗോള്‍ പായിച്ചത്.
കളിയുടെ 15-ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് വേണ്ടി മൗറിസിയോയുടെ ഗോൾ. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് സമർത്ഥമായി തടഞ്ഞു. 66-ാം മിനിറ്റിലാണ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ദയ്സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. തുടർന്ന് 84-ാം മിനിറ്റില്‍ നായകൻ ലൂണ വിജയഗോളിന് പിറവി നൽകി. വിലക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരമായിരുന്നു.