സബ്സേവാറ: ഇറാനിൽ വീണ്ടും കൗമാരക്കാരനെ തൂക്കിലേറ്റി. കൊലക്കുറ്റം ചുമത്തിയാണ് ഹമിദ്രേസ അസരി എന്ന ബാലനെ തൂക്കികൊന്നത്. രാജ്യത്ത് തൂക്കിലേറ്റുന്ന 68-ാമത് കുട്ടിയാണ് ഹമിദ്രേസ അസരി. പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കൗമാരക്കാരനെ തൂക്കിലേറ്റിയത്.
റസാവി ഖൊറാസൻ പ്രവിശ്യയിലെ കിഴക്കൻ പട്ടണമായ സബ്സേവാറിലെ ജയിലിൽ വെള്ളിയാഴ്ചയാണ് ഹമിദ്രേസ അസരിയെ തൂക്കിലേറ്റിയത്. നോർവേ ആസ്ഥാനമായുള്ള ഹെൻഗാവ്, ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) തുടങ്ങിയ സംഘടനകൾ പ്രസ്താവനകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.