കര്‍ണാടകയില്‍ ഹുക്ക നിരോധിച്ചു

Breaking

ബെംഗളൂരു: കർണാടകയിൽ സംസ്ഥാനത്തുടനീളം ഹുക്ക നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ചു.
പൊതുജനാരോഗ്യ സംരക്ഷണത്തിനാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്ക നിരോധിച്ചതിലൂടെ സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്‌സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു.
ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.
കർണാടകയിലെ മുതിർന്നവരിൽ 22.8 ശതമാനം പേരും പുകയില ഉപയോഗിക്കുന്നതായി അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 8.8 ശതമാനവും പുകവലിക്കാരാണെന്ന് പഠനം പറയുന്നു.
2023 സെപ്റ്റംബറിൽ, സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുമെന്നും കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *