കണ്ണൂർ: 24 ന്യൂസ് ചാനലിനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ചാനൽ ആരിൽ നിന്നോ പണം വാങ്ങി തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ കരാർ എടുത്തിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
തനിക്ക് വിദേശത്ത് ബിസിനസ് ഉണ്ടെന്ന് ചാനൽ വ്യാജ വാർത്ത നൽകിയെന്നും ചാനലിനെതിരെ താൻ സൈബർ, ക്രിമിനൽ കേസുകൾ ഉടൻ നൽകുമെന്നും ഡിജിപിക്ക് ഇതിനോടകം പരാതി നൽകിയെന്നും ഇപി പറഞ്ഞു.24ന്യൂസിനെതിരെ സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന വിഡി സതീഷന്റെ ആരോപണവും ഇപി തള്ളി.രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം.ഫോണിലും സംസാരിച്ചിട്ടില്ല.തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്.മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം.ഭാര്യക്ക് വൈദേകം രിസോര്‍ട്ടില്‍ ഷെയറുണ്ട്.എന്നാല്‍ ബിസിനസൊന്നുമില്ല.തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല.നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു.