ന്യൂഡല്‍ഹി : പുതുവത്സരം ആഘോഷിക്കാൻ ഡല്‍ഹിയില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ സ്ത്രീ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.പിടിയിലായവരില്‍ ചായക്കടക്കാരനും, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുമുണ്ട്. ഓള്‍ഡ് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ജനുവരി രണ്ടിനായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ആക്രി പെറുക്കല്‍ ജോലിയലേര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയാണ് ക്രൂരകൃത്യത്തിന് ഇരയായത്. ഭയം കാരണം സംഭവം നടന്ന് രണ്ടുദിവസം പെണ്‍കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് ബന്ധുവനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെ പൊലീസില്‍ കേസ് നല്‍കിയതോടെയാണ് പ്രതികള്‍ പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ : സദര്‍ ബസാറിലെ ചായക്കടയില്‍ നിത്യ സന്ദര്‍ശകയാണ് അറസ്റ്റിലായ സ്ത്രീ. അവര്‍ക്കും ആക്രി പെറുക്കുന്ന ജോലിയാണ്. പുതുവത്സരമാഘോഷിക്കാൻ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തി കൊടുക്കണമെന്ന് ജനുവരി ഒന്നിന് ചായക്കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ത്രീക്ക് പണം നല്‍കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത ദിവസം 12കാരിയെ ചതിയില്‍പ്പെടുത്തി, പ്രതികള്‍ താമസിക്കുന്ന താത്കാലിക ഷെഡിന് അടുത്ത് ആക്രി ശേഖരിക്കാൻ പോകാൻ ആവശ്യപ്പെട്ടു. അവിടെ കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ഷെഡലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 12,14,15 വയസുള്ളവരാണ് ആണ്‍കുട്ടികള്‍. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കല്‍ പരശോധനയ്ക്ക് വധേയരാക്കി