കണ്ണൂർ: ചാണ്ടി ഉമ്മൻ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തുമെന്നത് സി.കെ. പത്മനാഭൻ്റെത് വെറും സ്വപ്നം മാത്രമാണെന്ന് കണ്ണൂർ പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഇടനില ബിസിനസുകാരനാണ് ഇ.പി ജയരാജനെന്നും കെ സുധാകരന്‍ ആരോപിച്ചു.
കച്ചവടബന്ധം രാഷ്ട്രീയത്തിലേക്ക് എത്തും സി.പി.എമ്മിനെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതില്‍ ജയരാജന് നല്ല റോളുണ്ട്. ജയരാജൻ്റെ ഇടനില ബിസിനസ് ഇല്ലായിരുന്നെങ്കില്‍ പിണറായി വിജയൻ എന്നേ ജയിലില്‍ പോയേനെയെന്നും സുധാകരൻ പറഞ്ഞു.
ഇ.ഡി. കേസുകള്‍ അട്ടിമറിക്കുന്നതിലടക്കം ഈ ബിസിനസ് ബന്ധങ്ങളുണ്ട്. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറുമായുള്ള ഇപിയുടെ കച്ചവടബന്ധം പരസ്യമായ കാര്യമാണ് ഈ ബന്ധം ഇ.പി ജയരാജന് നിഷേധിക്കാനാവില്ലെന്നും കെ.സുധാകരൻ പറഞ്ഞു.